
അഞ്ചുതെങ്ങ് കപ്പൽ പാര്

അഞ്ചുതെങ്ങ് കപ്പൽ പാര് (Anchuthengu kappal paaru) / Anjengo Ship wreck.
വർക്കലയ്ക്ക് നേരെ 1754 മുങ്ങിയ Wimmenam എന്ന Dutch കപ്പൽ ആണ് അഞ്ചുതെങ് കപ്പൽ പാരെന്നറിയപ്പെടുന്നത്.
43 മീറ്റർ ആഴമുള്ള കടലിലാണ് ഈ കപ്പൽ മുങ്ങി താഴ്ന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഈ കപ്പലിന്റെ സ്ഥാനം അഞ്ചുതെങ്ങിലെ കടൽപ്പടിക്കാരനായ ഷുക്കൂർ എന്നയാൾ കണ്ടെത്തി. തുടക്കത്തിൽ ഇവിടെ നിന്നും ധാരാളം മത്സ്യം ലഭിച്ചു തുടങ്ങി. അതോടെ തിരുവനന്തപുരത്തിന്റെ തെക്കൻ ഗ്രാമങ്ങളിൽ നിന്നും കടൽ പണിക്കാർ അഞ്ചുതെങ്ങിലേക്കും തൊട്ടടുത്ത ഗ്രാമമായ മാമ്പള്ളിയിലേക്കും കുടിയേറ്റം നടത്തി. ഇന്നും ഈ ഗ്രാമങ്ങളിലെ ആൾക്കാർ ഈ പാരുമായി ബന്ധപ്പെട്ട് ഒരു പാട്ടു പാടാറുണ്ട്. 'ഷുക്കൂർ അച്ഛൻ കണ്ടുപിടിച്ച കപ്പൽ പാര്. അതിൽ ഇരയില്ലാതെ മീൻ പിടിച്ചു തെക്കൻമാര്.' ഇതാണ് ആ പാട്ടിലെ വരികൾ. വർക്കലയ്ക്ക് നേരെ ആണ് കപ്പൽ മുങ്ങിയതെങ്കിലും ഏറ്റവും അധികം മീൻ പിടിച്ചത് അഞ്ചുതെങ്ങിലെയും മാമ്പള്ളിയിലെയും കടൽ പണിക്കാരാണ്.
ഇന്നും ഈ രണ്ട് ഗ്രാമങ്ങളുടെയും വടക്കും തെക്കും ഉള്ള നിരവധി ഗ്രാമങ്ങളിൽ ചൂണ്ടപ്പണിക്കാരായ കടൽപ്പണിക്കാർ അപൂർവ്വമായേ ഉള്ളൂ. അതായത് അഞ്ചുതെങ്ങ് കപ്പൽപാരാണ് ഈ രണ്ടു ഗ്രാമങ്ങളെയും ഇന്നത്തെ നിലയിൽ വിദഗ്ധരായ കടൽപ്പണിക്കാർ ഉള്ള ഗ്രാമങ്ങളായി സൃഷ്ടിച്ചത് എന്ന് പറയാം. മറ്റൊരർത്ഥത്തിൽ കടലിനടിയിലെ ജൈവ പ്രത്യേകതകൾ അതിനഭിമുഖമായ തീരത്തെ ജനതയുടെ ചരിത്രത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് അഞ്ചുതെങ്ങ് കപ്പൽ പാര്. 2015 ൽ FML ന്റെ നേതൃത്വത്തിൽ ഈ പാരിന്റെ under water documentation ആദ്യമായി നടത്തി.





